Posts

വിഷു, ഒരമ്മൂമ്മക്കവിതയുടെ കഥ

Image
വിഷു വന്നു പോയിക്കഴിഞ്ഞ് അതിനെക്കുറിച്ചെന്തെങ്കിലും പറയുന്നതിൽ അർത്ഥമുണ്ടോ? താൻ കാവൽ നിൽക്കുന്ന വീട്ടിൽ കയറിയ കള്ളൻ വില പിടിപ്പുള്ളതെല്ലാം അടിച്ചുമാറ്റി, സ്വന്തം തറവാട്ടിലെത്തി ഒരു കുളിയും പാസാക്കിയെന്നുറപ്പായ ശേഷം, കർത്തവ്യബോധത്തിന്റെ നിറവിൽ കുരച്ചലമുറയിട്ടു നാട്ടുകാരെ വെറുപ്പിക്കുന്ന ചില ശുനകവീരന്മാരെപ്പോലെ. അതെന്തെങ്കിലുമാകട്ടെ. നേരവും കാലവും തെറ്റി എന്തൊക്കെ നടക്കുന്നു! 'മഴനീർകണമായ് താഴത്തു വീഴാൻ' ചില ജലദങ്ങൾക്ക് വിധി കാത്തു കുറച്ചേറെ നില്ക്കേണ്ടി വന്നു പോകുന്നു. വിഷു എന്നു കേൾക്കുമ്പോ പൂത്തുലഞ്ഞു ശാലീനയായി മോഹിപ്പിക്കുന്ന കണിക്കൊന്നയാണ് മനസ്സിലാദ്യം. പിന്നെ പുത്തഞ്ചേരി മൊഴികൾ നല്കി, ചേട്ടൻ എം. ജി. രാധാകൃഷ്ണൻ ചിലമ്പു നല്കി, അനുജൻ എം. ജി. ശ്രീകുമാർ അരങ്ങു തകർത്ത മംഗലശ്ശേരി നീലകണ്ഠന്റെ വിഷുപ്പാട്ട് 'മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്'. ലാസ്റ്റ്, ബട്ട് നോട്ടറ്റോൾ ദ ലീസ്റ്റ്, നാട്ടിലും, തമിഴ്നാട്ടിലുമുള്ള കൊന്നപ്പൂവെല്ലാം ഒരു ദിവസം മുന്നിൽ കണിയായിരിക്കാൻ ഭാഗ്യം ലഭിച്ച ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഓർമയുടെ നാൾവഴി തുടങ്ങുന്നതാവട്ടെ ഞങ്ങൾ അമ്മച്ചി എന്നു വിള

കാക്കകള്‍ ചിരിക്കുന്ന നാട്

രണ്ടായിരത്തിപ്പതിനാറ് മാര്‍ച്ച്‌ ഇരുപത്തഞ്ചാം തീയതി സന്ധ്യയ്ക്ക് 7:35ഓടെ മനുഷ്യശരീരം വെടിയുന്നതിനു തൊട്ടുമുമ്പു വരെ രഘുരാമന്‍ എന്ന നാല്‍പ്പത്തഞ്ചുകാരന്‍, എന്നെയും നിങ്ങളെയുമൊക്കെപ്പോലെ, ഒരു സാധാരണ മധ്യവയസ്കനായിരുന്നു. മരണശേഷം മനുഷ്യര്‍ അറിയപ്പെടുന്നത് മൃതദേഹം, ബോഡി മുതലായ വിളിപ്പേരുകളിലായതുകൊണ്ട്, മൃതശരീരത്തോടൊപ്പം രഘുരാമന്‍ എന്ന പേരും തല്‍ക്കാലത്തേക്ക് ഒരു ഫ്രീസറിലെത്തിപ്പെട്ടു. രാവിലെ വേവലാതിപ്പെട്ട് ഓഫീസിലേക്കു തിരിക്കുന്ന, വൈകുന്നേരം തിരികെയെത്തി ഭാര്യയുടെയും, കുട്ടികളുടെയുമിടയില്‍ ഒരു ട്രാഫിക്‌ പൊലീസുകാരന്‍റെ വേഷമഭിനയിക്കുന്ന, രാത്രി ഏതാണ്ട് ഒമ്പതരയോടെ ഒരു കൂന കുത്തരിച്ചോറും അതിനൊത്ത കറികളുമകത്താക്കി, പത്തുമണിയോടെ കൂര്‍ക്കം വലിച്ചു തുടങ്ങുന്ന, പിറ്റേന്നു വീണ്ടുമുണര്‍ന്ന് ഇതേകാര്യങ്ങള്‍ തെല്ലും മാറ്റമില്ലാതെ, ഒരു മടുപ്പുമില്ലാതെ നിര്‍വഹിച്ച്, ജീവിതത്തിന്‍റെ അതിസാധാരണതകളില്‍ ഒരു മാഫിയസംഘടനയിലെന്നപോലെ അകപ്പെട്ടുപോയ ഒരു മനുഷ്യനായിരുന്നു രഘുരാമന്‍‍‍. ഒരു ശരാശരി മലയാളി. മൂവന്തിക്കു പതിവുപോലെ ജോലി കഴിഞ്ഞു തിരികെയെത്തി, 'അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്' എന്ന ഇഷ്ടഗ

അയത്നലളിതം

"നീ ലളിതയെ ഓർക്കുന്നുണ്ടോ?" അപ്പന്റെ ചോദ്യം മനസ്സിനെ വളരെ വേഗം മുപ്പതു വർഷം പിന്നോട്ടു കൊണ്ടുപോയി. അന്ന് ജീവിതം ഇന്നത്തെയത്ര സങ്കീർണമായിരുന്നില്ല. ഒരു പൂവിരിയുന്നത് നോക്കിനില്ക്കുന്ന പ്രായം. രാവിലെ സ്കൂളിൽ പോകുന്ന വഴി ചാണകത്തിൽ  ചവിട്ടാതിരിക്കാനും (ചാണകത്തിൽ ചവിട്ടിയാൽ ടീച്ചറുടെ കയ്യിൽ നിന്നും അടി ഉറപ്പാണ്‌!), വല്ലപ്പോഴും കടന്നുപോകുന്ന ആനയുടെ പിൻഭാഗം കാണാനും (അതു കണ്ടാൽ അടി കിട്ടില്ല എന്നുറപ്പിക്കാം) ഒക്കെ മാത്രം ശ്രദ്ധിക്കേണ്ടിയിരുന്ന, ആകുലതകളും വിഹ്വലതകളുമില്ലാതിരുന്ന ബാല്യം. ഞാനും അനുജനുമൊക്കെ വളർന്ന തറവാട്ടുവീടിന്റെ അയൽവക്കത്തായിരുന്നു ലളിതയുടെ വീട്. തറവാടെന്നു കേൾക്കുമ്പോൾ നീർമാതളത്തിന്റെ കഥാകാരിയുടെ നാലപ്പാടൊക്കെയാവും മനസ്സിൽ പെട്ടെന്നു വരിക. ഈ തറവാടിന് അത്ര വലിപ്പം വരില്ല. ഇത്തിരി കൂടി ചെറിയ ഒരു കൊച്ചുതറവാട്ടുവീട്. നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും വാടകയ്ക്ക്  വീടന്വേഷിക്കാൻ ബോബി കൊട്ടാരക്കരയുടെ കഥാപാത്രത്തോട് വിവരിക്കുന്നതുമാതിരി രണ്ടുമൂന്നു മാത്ര ഡൌണ്‍ഗ്രേഡ് ചെയ്തു സങ്കൽപ്പിച്ചാൽ ഏതാണ്ടു ശരിയാവും. ഒരു കുന്നിൻചെരുവിലായിരുന്നു ആ കൊച്ചുതറവാട്ടുവീട്. അവിടെയൊക

മാതൃഹൃദയം

"നാളെയെങ്കിലും എന്‍റെ കുട്ടിക്ക് ഇഷ്ടമുള്ളതെന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കണം", മേരി ചിന്തിച്ചു. പെസഹയുടെ പിറ്റേന്ന് അമ്മയെ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉണ്ണിയെ വീട്ടിലേക്കൊന്നും തീരെ കിട്ടാറില്ല. പെസഹ  താനൊറ്റയ്ക്ക് കഴിച്ചുകൂട്ടുകയായിരുന്നു. ഈയിടെയായി യാതൊരു ഉത്സാഹവുമില്ല, ഒന്നിനും. ഉണ്ണി വീട്ടിലുണ്ടെങ്കില്‍ സംസാരിച്ചിരുന്നും, അവനെന്തെങ്കിലും വച്ചുണ്ടാക്കിക്കൊടുത്തും ഒരു ഉന്മേഷമൊക്കെ തോന്നിയേനെ. തിരക്കിട്ട് എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുള്ള ഭാവത്തിലാണ് ഉണ്ണി എപ്പോഴും. ഇതു കാണുമ്പോള്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ! പെസഹ പോലെയുള്ള വിശേഷവേളകള്‍ ഒറ്റയ്ക്കാവുമ്പോള്‍ ജോസഫിനെ ഓര്‍മവരും. താനും ജോസഫും ഉണ്ണിയും ഒരുമിച്ചുള്ള പണ്ടത്തെ ആ പെസഹാക്കാലം! ദേവാലയത്തില്‍വച്ച് കുഞ്ഞിനെ കണ്ടപ്പോള്‍ ശിമയോന്‍ പറഞ്ഞ കാര്യങ്ങള്‍ ഈയിടെയായി ഓര്‍മ വരുന്നു. മനസ്സില്‍ സുരക്ഷിതത്വം തീരെ കുറഞ്ഞുവരുന്നതായി മേരിക്കു തോന്നി. ഒന്നുമുണ്ടാവില്ല. താന്‍ വെറുതേ ഇരുന്ന്‌ ഒരോന്നാലോചിച്ചു കൂട്ടുന്നതാവും. എങ്കിലും, കുട്ടി ഒന്നുവന്നിരുന്നെങ്കില്‍ എന്നു മേരി വല്ലാതെ

സമരാശംസകള്‍

അതൊരു വെറും പ്രാവല്ലേ, മിണ്ടാപ്രാണി! ഭിക്ഷ പോലെ എറിഞ്ഞുകൊടുക്കുന്ന അരിമണികള്‍ കൊത്തിത്തിന്നു കഴിഞ്ഞുകൂടിക്കോളും. കേരളത്തില്‍ നഴ്സുമാരെ വെള്ളരിപ്രാവുകള്‍ എന്നുവിളിക്കുന്നത് മിക്കവാറും ഈ അര്‍ത്ഥത്തിലാണ്!

മാധ്യമഭീകരതയുടെ ഇരകള്‍

നമ്പി നാരായണനുമായുള്ള അഭിമുഖം ഈയിടെ വായിച്ചതാണു ഈ കുറിപ്പിന്റെ പ്രചോദനം. നല്ലകാലം മുഴുവന്‍ സ്വകര്‍മത്തിനായി ഹോമിച്ച ഒരു ശാസ്ത്രഞ്ജന്റെയും കുടുംബത്തിന്റെയും പീഡാനുഭവങ്ങള്‍ക്ക് തങ്ങളാലാവും വിധം ആക്കം കൂട്ടിയതിന്റെ പശ്ചാത്താപത്തേക്കാള്‍ ആ കദനകഥകള്‍ വില്പനച്ചരക്കാക്കാനുള്ള തൊലിക്കട്ടിയല്ലേ വീണ്ടും പ്രകടമാകുന്നത് എന്ന സംശയം ഇതു വായിച്ചപ്പോള്‍ തോന്നി.  എന്റെ പ്രീ ഡിഗ്രികാലത്തായിരുന്നു മറിയം റഷീദയും, ഫൌസിയ ഹസനും, ശശികുമാറും,  നമ്പി നാരായണനുമൊക്കെ മലയാളമാധ്യമങ്ങളുടെ ഇഷ്ടവിഭവങ്ങളായത്. പത്രങ്ങള്‍ ഛര്‍ദ്ദിച്ചിടുന്നതെന്തും പ്രഭാതഭക്ഷണത്തോടൊപ്പം അല്പം വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങിയിരുന്ന കാലം. ISRO ചാരക്കേസ് ഒരു ഉത്സവം പോലെ കൊണ്ടാടാന്‍ മലയാളമാധ്യമങ്ങള്‍  പ്രത്യേകതാത്പര്യം കാണിച്ചിരുന്നു എന്നു പറയാതെവയ്യ. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കും അനന്തരനടപടികള്‍ക്കും ശേഷം എല്ലാ പ്രതികളെയും കോടതി വെറുതേ വിട്ടപ്പോഴേക്കും കുറേയധികം പേര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഏതു നഷ്ടപരിഹാരത്തിന്റെയും പരിധികള്‍ക്കപ്പുറത്തായിരുന്നു. നമ്പി നാരായണന്റെ നിരപരാധിത്വത്തെപ്പറ്റി മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ഏതോ മാസികയില്

തിരുവമ്പാടിയിലെ തിരുവുത്സവങ്ങള്‍

അന്നു ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ ആണ്. ആ ദിവസത്തെ അധ്വാനം (സ്കൂളില്‍ നിന്നു വന്ന ശേഷം ഒട്ടും സമയം പാഴാക്കാതെ അയല്‍വക്കത്തെ വീടുകളെല്ലാം തെണ്ടിത്തിരിയുന്നതു ചില്ലറ അധ്വാനമൊന്നുമല്ലല്ലോ!) തെല്ലൊന്നൊതുക്കി, ഒരു കുളിയും പാസ്സാക്കി ഹോംവര്‍ക്കിലെ ആദ്യപടിയായ പകര്‍ത്തെഴുത്തിനിരുന്നപ്പോള്‍, പതിവുപോലെ രശ്മിയുദെ നാമജപം കേള്‍ക്കുന്നില്ലല്ലോ എന്ന ചിന്ത മനസ്സിനെ ഇത്തിരി അലോസരപ്പെടുത്തിയിരുന്നു. വന്നുവന്നു പകര്‍ത്തെഴുത്തിനൊപ്പം അയല്‍വക്കത്തെ നാമജപവും കൂടിയില്ലെങ്കില്‍ ഒരു ഉഷാറില്ലാത്ത പോലെ. ആ നിരാശ അധികനേരം നീണ്ടില്ല, എന്റെ ശ്രദ്ധ റോഡില്‍ പതിവില്ലാതെ കണ്ട വെളിച്ചത്തില്‍ പതിഞ്ഞു. വെറും വെളിച്ചമല്ല, ഒന്നിനുപുറകെ ഒന്നായി, ഹാലൊജന്‍ ഫ്ലേവറിലുള്ള മിന്നാമിനുങ്ങുകള്‍ അച്ചടക്കത്തോടെ ഒരു ജാഥ പോകുന്നതു പോലെ. ഈ മിന്നാമിനുങ്ങിനൊക്കെ വല്ല ജനിതകമാറ്റവും സംഭവിച്ചിരിക്കുമോ, എന്തോ! കണ്ണൊന്നു നന്നായി തിരുമ്മി സൂക്ഷിച്ചു നോക്കി. കത്തിച്ച വിളക്കുകള്‍ കൈയിലേന്തി കുറേ ചേച്ചിമാര്‍ നിരനിരയായി പോകുന്നു. ഈ സന്ധ്യാനേരത്തു ഇവരൊക്കെ എങ്ങോട്ടാണപ്പാ എന്നു ഞാനൊന്നമ്പരന്നു! ഇനി വല്ല പുതിയ സമരമാര്‍ഗവുമാണെങ്കില്‍ നാളെ സ്കൂളില്‍ പോകാത